
പ്രണയഗാനങ്ങളും, ദൈവഗീതങ്ങളും എഴുതുന്ന, തിരുക്കുറലും ചിലപ്പതികാരവും തർജ്ജമ ചെയ്ത ഈ ‘പാവം’ മനുഷ്യന്റെ ഉള്ളിൽ സ്വന്തം ജോലി വരെ തെറിപ്പിക്കും വിധം ഫയർ ബ്രാന്റായ ഒരു രാഷ്ട്രിയ ഡാർക്ക് ഹ്യൂമർ വർഷൻ ഉണ്ടെന്നറിയാൻ ഞാൻ വൈകിപ്പോയി! പറഞ്ഞു തന്നെ ചേച്ചിക്ക് നന്ദി!
ഈ കഥയിൽ ഒരു രാഷ്ട്രീയവും ഇല്ലെന്നും, ഒരു ദിവസം കൊണ്ടെഴുതിയ വെറും കുടുംബ കഥയാണിതെന്ന് രമേഷൻ നായർ തന്നെ പിന്നീട് ആകാശവാണിയെ അറിയിച്ചുവെങ്കിലും, അതിന്റെ കടുപ്പത്തിൽ അദ്ദേഹത്തെ ആൻഡമാനിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. മുഖ്യമന്ത്രിയെ ‘കിട്ടുമ്മാവനും’ മകനെ ഇപ്പോഴും ‘കിങ്ങിണിക്കുട്ടനും’ ആക്കി നിർത്താൻ 1994ൽ എഴുതിയ, ഒരു തവണ മാത്രം റേഡിയോയിൽ കളിച്ച നാടകത്തിനു സാധിക്കുന്നുവെങ്കിൽ അതിലെ ‘അരാഷ്ട്രീയം’ ഊഹിക്കാവുന്നതാണ്.
